ഇന്നത്തെ മാതൃഭൂമി പത്രം ഇവിടെ വായിക്കാം
Mathrubhumi
Mathrubhumi Latest News

  • ദുബായില്‍ ചരക്കുവിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു
    ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ചരക്കുവിമാനം തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും മരിച്ചു. യു.എസ്. കൂറിയര്‍ സര്‍വീസായ യുണൈറ്റഡ് പാഴ്‌സലിന്റെ ബോയിങ് 747-400 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തിരക്കേറിയ എമിറേറ്റ്‌സ് ഹൈവേയ്ക്കടുത്താണ് വിമാനം തകര്‍ന്നുവീണ് കത്തിയത്. അപകടസ്ഥലത്ത് ചില കാറുകളും അഗ്‌നിക്കിരയായി. ഒരു യു.എസ്. കമ്പനിയുടേതാണ് അപകടത്തില്‍പ്പെട്ട വിമാനം. വിമാനത്തില്‍ തീ കണ്ടതിനെത്തുടര്‍ന്ന് ധൃതിയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ പറഞ്ഞു. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസ് അറിയിച്ചു. സാങ്കേതിക തകരാറാണ് വിമാനാപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.




  • പി.ഡി.പി. നേതാവ് അബ്ദുള്‍ അസീസ് ബാംഗ്ലൂരില്‍ അറസ്റ്റില്‍
    ബാംഗ്ലൂര്‍: ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസിനെ ചെന്നൈയില്‍ നിന്നെത്തിയ സി.ബി.ഐ. സംഘം ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡിമാന്‍ഡ് ഡ്രാഫ്റ്റുകളുണ്ടാക്കി 98 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സി.കെ. അബ്ദുള്‍ അസീസ് അറസ്റ്റിലായത്. 1994-ലാണ് കേസിനാസ്​പദമായ സംഭവം നടന്നത്. കേസില്‍ മൊത്തം ഒമ്പത് പ്രതികളുണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ ശിക്ഷ അനുഭവിച്ചവരാണ്. ഡി.ഡി. തട്ടിപ്പുമായി ബന്ധപ്പെട്ട് അസീസിനെതിരെ അഞ്ചുകേസുകള്‍ ഉണ്ടെന്ന് സി.ബി.ഐ. അറിയിച്ചു. അബ്ദുള്‍ അസീസിനെതിരെ കോടതിയുടെ അറസ്റ്റ്‌വാറന്‍റുണ്ടായിരുന്നു. 2006-ലാണ് വാറന്‍റ് പുറപ്പെടുവിച്ചത.് ഇതിനെത്തുടര്‍ന്ന് അബ്ദുള്‍ അസീസ് ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് സി.ബി.ഐ. വിശദീകരിക്കുന്നത്. 2008-ല്‍ മധുര പ്രത്യേക കോടതി അസീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു ദേശീയചാനലില്‍ അസീസിന്റെ അഭിമുഖം വന്നപ്പോഴാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്....




  • പുതിയ കുടിയേറ്റ നിയമവും അതോറിറ്റിയും ഉടന്‍ -മന്ത്രി വയലാര്‍ രവി
    കണ്ണൂര്‍: വിദേശ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര കുടിയേറ്റ നിയമവും അതോറിറ്റിയും പരിഗണനയിലാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. പുതിയ കുടിയേറ്റ മാനേജ്‌മെന്‍റ് നിയമത്തിന് കരടുരൂപമായി. ഇതിപ്പോള്‍ സെക്രട്ടറിതല ചര്‍ച്ചയിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് അതോറിറ്റി രൂപവത്കരണം. നിയമവിരുദ്ധ കുടിയേറ്റം തടയുകയും നിയമ വിധേയമായി പോകുന്നവരെ പ്രോത്സാഹിപ്പിക്കുകയുമാണ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യം. ഏജന്‍റുമാരുടെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാനും എമിഗ്രേഷന്‍ ഓഫീസുകളിലെ അഴിമതി തടയാനുമുള്ള വ്യവസ്ഥകള്‍ ഇതിലുണ്ടാവും. കണ്ണൂരില്‍ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയുള്ള ഏജന്‍റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണം. ആസ്‌ത്രേല്യയിലേക്ക് രണ്ടുലക്ഷം വിസയാണ് ഇവര്‍ നല്‍കിയത്. റിക്രൂട്ട്‌ചെയ്ത പലര്‍ക്കും ഇംഗ്ലീഷ്‌പോലും അറിയില്ലായിരുന്നു. വിസിറ്റിങ് വിസയിലും ഏജന്‍റുമാര്‍ ആളുകളെ വിദേശത്തെത്തിക്കുന്നുണ്ട്. വിസ കാലാവധി കഴിയുന്നതോടെ....




  • ബാലസുബ്രഹ്മണ്യന്‍ മൂന്നാര്‍ ട്രൈബ്യൂണല്‍ ചെയര്‍മാന്‍
    തിരുവനന്തപുരം: മൂന്നാറിലെ ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂന്നാര്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. പാലക്കാട് കുടുംബകോടതി ജഡ്ജി ബാലസുബ്രഹ്മണ്യന്‍ചെയര്‍മാനും റിട്ട. ജില്ലാ ജഡ്ജി എന്‍.കെ. വിജയന്‍ (മാഹി), അഡ്വ. പി.കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ട്രൈബ്യൂണലാണ് രൂപവത്കരിച്ചിരിക്കുന്നത്. ട്രൈബ്യൂണല്‍ നിലവില്‍ വന്നതോടെ ഇപ്പോള്‍ വിവിധ മുന്‍സിഫ്-മജിസ്‌ട്രേട്ട് കോടതികളിലും ഇടുക്കി ജില്ലാകളക്ടറുടെ മുന്നിലും ലാന്‍ഡ് ട്രിബ്യൂണല്‍, ജില്ലാ കോടതി എന്നിവിടങ്ങളിലും നിലനില്‍ക്കുന്ന കേസുകളും തര്‍ക്കങ്ങളും സ്വാഭാവികമായും ഇനി മൂന്നാര്‍ ട്രൈബ്യൂണലിന്റെ അധികാരപരിധിയിലാകും. എന്നാല്‍ ഹൈക്കോടതിയുടെ മുന്നിലിരിക്കുന്ന കേസുകള്‍ ഹൈക്കോടതി സ്വമേധയാ കൈമാറിയാല്‍ മാത്രമേ ട്രൈബ്യൂണലിന്റെ മുന്നില്‍ എത്തുകയുള്ളൂ. ഏതാണ്ട് മുന്നൂറിലേറെ കേസുകള്‍ ഇങ്ങനെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ മുന്നിലെത്തും. മൂന്നാറില്‍ ടാറ്റ തടയണ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലിരുന്ന....




  • ശബരിമല വര്‍ഷം മുഴുവന്‍ തുറക്കുന്ന കാര്യം പരിഗണിച്ച് റിപ്പോര്‍ട്ട് നല്‍കണം: കോടതി
    കൊച്ചി: ഭക്തജനത്തിരക്ക് മുന്‍നിര്‍ത്തി ശബരിമലനട വര്‍ഷം മുഴുവന്‍ തുറക്കാനാവുമോ എന്ന് പരിഗണിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.വിശ്വാസത്തെയും ക്ഷേത്രാചാരങ്ങളെയും ബാധിക്കാത്തവിധം ഇത് സാധ്യമാണോ എന്ന് ഇക്കാര്യത്തില്‍ വിദഗ്ധരായവരുടെ അഭിപ്രായം ആരാഞ്ഞ ശേഷം മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് പി. ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിദൂര ദേശങ്ങളില്‍ നിന്നുപോലും ശബരിമലയില്‍ മണ്ഡലം, മകരവിളക്ക് കാലത്ത് ഭക്തര്‍ എത്താറുണ്ട്. വന്‍തിരക്കുമൂലം പലര്‍ക്കും അയ്യപ്പദര്‍ശനം സാധ്യമാവുന്നില്ലെന്ന പരാതികള്‍ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം പതിനെട്ടാം പടിയുടെയും ശ്രീകോവിലിന്റെ വാതിലിന്റെയും വീതികൂട്ടാനാവുമോ എന്ന് ആരാഞ്ഞിരുന്നു. ഇക്കാര്യത്തെപ്പറ്റിയും ക്ഷേത്രാചാരങ്ങളിലും ക്ഷേത്രവാസ്തുവിലുമുള്ള വിദഗ്ദ്ധരുടെ അഭിപ്രായം തേടി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ....




  • ലോട്ടറി: ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി തടഞ്ഞു
    തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നും കൂടുതല്‍ നികുതി വാങ്ങി കേരളത്തില്‍ വില്പനാനുമതി നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തടഞ്ഞു. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കുന്നതിനുള്ള കരട് ഓര്‍ഡിനന്‍സിലാണ് മുഖ്യമന്ത്രി ഭേദഗതി എഴുതിച്ചേര്‍ത്തത്. ഇതോടെ ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയില്ല. ഇതുകാരണം മുന്‍കൂര്‍ നികുതി വര്‍ധിപ്പിക്കാനും കഴിഞ്ഞില്ല. കേന്ദ്രലോട്ടറി നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കാത്ത പ്രൊമോട്ടര്‍മാരില്‍ നിന്നും മാത്രമേ നികുതി വാങ്ങാവൂ എന്ന വ്യവസ്ഥയാണ് മുഖ്യമന്ത്രി കരട് ഓര്‍ഡിനന്‍സില്‍ എഴുതിച്ചേര്‍ത്തത്. ഇവര്‍ വില്‍ക്കുന്നത് ചട്ടമനുസരിച്ചുള്ള യഥാര്‍ത്ഥ ലോട്ടറിയാണെന്ന് ഉറപ്പുവരുത്തിയശേഷമേ നികുതി സ്വീകരിക്കാവൂ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങേണ്ട എന്ന തീരുമാനമാണ് നേരത്തെ വാണിജ്യനികുതിവകുപ്പ് സ്വീകരിച്ചത്. എന്നാല്‍ മുന്‍കൂര്‍....




  • വോട്ടര്‍പട്ടികയില്‍ സ്‌കൂള്‍ കുട്ടികള്‍; പ്രശ്‌നം കോടതിയിലേയ്ക്ക്
    വടക്കാഞ്ചേരി: വേലൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പതിനൊന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വോട്ടര്‍പട്ടികയില്‍. വിദ്യാര്‍ഥികളോ അവരുടെ രക്ഷിതാക്കളോ അറിയാതെ പ്രായപൂര്‍ത്തിയാവാത്തവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കളക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ ചന്ദ്രന്‍ വട്ടപ്പറമ്പില്‍ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ സി.പി.എം. വ്യാപകമായി ക്രമക്കേടുകള്‍ ചെയ്തിട്ടുണ്ടെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാണിക്കുന്നു. സമീപ പഞ്ചായത്തിലെ ചിലരെക്കൂടി ഇവിടെ വോട്ടര്‍മാരാക്കിയിട്ടുണ്ട്. എന്നാല്‍, വോട്ടര്‍പട്ടികയിലെ അപാകം കൈപ്പിഴയെന്ന് പഞ്ചായത്ത് സെക്രട്ടറി സോളമന്‍ സേവ്യര്‍. പ്രായപൂര്‍ത്തിയാവാത്ത ഏതാനുംപേരുടെ പേര് വോട്ടര്‍പട്ടികയില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണ്. നീക്കംചെയ്യേണ്ട പരാതി സ്വീകരിച്ച അവസാനദിവസവും ഇക്കാര്യം ഒരു കക്ഷിയും ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഒരാഴ്ചമുമ്പാണ് ഇത്തരം അപാകം....




  • വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിനെ നേരിടുന്നത് വോട്ടര്‍പട്ടികയില്‍ കൃത്രിമംകാട്ടി-ഗോകുലം
    കൊല്ലം: 23 യൂണിയനുകള്‍ പിരിച്ചു വിട്ടും വോട്ടു കിട്ടില്ലെന്നു കരുതിയ 3500 വോട്ടര്‍മാരുടെ പേര് വെട്ടിമാറ്റിയും കൃത്രിമമാര്‍ഗ്ഗത്തിലൂടെയാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും എസ്.എന്‍.ഡി.പി. യോഗം തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ശ്രീനാരായണ ധര്‍മ്മവേദി പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ശാഖകള്‍ വാര്‍ഷിക പൊതുയോഗം നടത്തിവേണം യോഗവാര്‍ഷിക പ്രതിനിധികളായ വോട്ടര്‍മാരെ തിരഞ്ഞെടുക്കേണ്ടതെന്ന് എസ്.എന്‍.ഡി.പി. യോഗം ബൈലോയില്‍ പറയുന്നതിന് വിരുദ്ധമായി സ്വന്തക്കാരെ മാത്രം തിരുകിക്കയറ്റിയ വോട്ടര്‍പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെതിരെയാണ് തങ്ങള്‍ കേസ് കൊടുത്തതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ബൈലോയില്‍ ഇല്ലാത്ത നിബന്ധനകളാണ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നിയമിച്ച റിട്ടേണിങ് ഓഫീസര്‍ മുന്നോട്ടുവയ്ക്കുന്നത്. ബൂത്ത് ഏജന്‍റ് വോട്ടര്‍ ആയിരിക്കണമെന്ന് ബൈലോയില്‍ പറയുന്നില്ല. സ്ഥാനാര്‍ത്ഥിയുടെ വിശ്വസ്തരാണ് പോളിങ്ങ് ഏജന്‍റ് ആകേണ്ടത്. അതിനു പകരം വെള്ളാപ്പള്ളി കൃത്രിമമായി ഉണ്ടാക്കിയ....




  • മാര്‍ട്ടിന്റെ പണം 'ദേശാഭിമാനി' വാങ്ങിയത് ലക്ഷ്മണരേഖ ലംഘിച്ചെന്ന് ഐസക്‌
    തിരുവനന്തപുരം: ലോട്ടറി വില്പനക്കാരനായ സാന്‍റിയാഗോ മാര്‍ട്ടിനില്‍നിന്ന് 'ദേശാഭിമാനി' രണ്ടുകോടി രൂപ അഡ്വാന്‍സ് വാങ്ങിയത് എല്ലാ ലക്ഷ്മണരേഖകളെയും ലംഘിക്കുന്ന നടപടിയായിരുന്നുവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ഈ തെറ്റ് പാര്‍ട്ടി രഹസ്യമായല്ല, പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി ഒരു ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞു. പരസ്യം വാങ്ങുന്നതുപോലെയല്ല ഒരാവശ്യത്തിന് അഡ്വാന്‍സായി പണം വാങ്ങുന്നത്. പരസ്യം വാങ്ങാമെന്ന് പറയുമ്പോള്‍ത്തന്നെ നാട്ടിലെ കാഴ്ചപ്പാടും പ്രസ്ഥാനത്തിന്റെ സ്വഭാവവുമൊക്കെ നോക്കിവേണം അത് ചെയ്യാന്‍. അല്ലാതെയുള്ള പ്രവര്‍ത്തനം എല്ലാ ലക്ഷ്മണരേഖകളെയും ലംഘിക്കുന്നതാണ്- അദ്ദേഹം പറഞ്ഞു.ലോട്ടറി വിവാദത്തില്‍ സപ്തംബര്‍ ഒമ്പതിന് കോഴിക്കോട് ടൗണ്‍ഹാളില്‍ പരസ്യസംവാദം നടത്തും. ആര്‍ക്കും ധനമന്ത്രിയോട് ലോട്ടറിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാം. ലോട്ടറി പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാണ്. അപവാദങ്ങള്‍ നേരിടാന്‍ താന്‍ ഒറ്റയ്ക്കു മതി. ജനകീയാസൂത്രണക്കാലത്ത്....




  • 203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി
    തിരുവനന്തപുരം: സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 203 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ ഈ നടപടി ടിക്കറ്റെടുത്ത് യാത്രയ്ക്കു തയ്യാറായിരുന്ന 45,000ല്‍പ്പരം യാത്രക്കാരെ വെട്ടിലാക്കി. തിരുവനന്തപുരത്തു നിന്നുള്ള 74-ഉം കൊച്ചിയില്‍ നിന്നുള്ള 56-ഉം കോഴിക്കോട്ടു നിന്നുള്ള 73-ഉം എയര്‍ ഇന്ത്യാ എക്‌സ്​പ്രസ് ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. ഇവയില്‍ ടിക്കറ്റെടുത്തിരുന്നവര്‍ക്ക് തങ്ങളുടെ തന്നെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലാത്തപക്ഷം ടിക്കറ്റിനായി ഈടാക്കിയ മുഴുവന്‍ തുകയും മടക്കിനല്‍കുമെന്നും വിമാനക്കമ്പനി പറയുന്നു. എന്നാല്‍, മാസങ്ങള്‍ക്കു മുമ്പ് 5,000 മുതല്‍ 7,000 വരെ രൂപ നല്‍കി എടുത്ത ടിക്കറ്റുകള്‍ ഇപ്പോള്‍ അതിന്റെ നാലിരട്ടി തുക നല്‍കിയാലും കിട്ടാത്ത അവസ്ഥയാണ്. നിശ്ചിത തീയതിക്കു....




  • 2000 എ.എസ്.ഐ.മാര്‍ക്ക് സ്ഥാനക്കയറ്റം
    തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പില്‍ 2000 എ.എസ്.ഐ.മാര്‍ കൂടി ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ഗ്രേഡ് എസ്.ഐ.മാരാകും. 28 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ എ.എസ്.ഐ.മാരെയാണ് ഗ്രേഡ് എസ്.ഐ.മാരായി നിയമിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി. അഡീഷണല്‍ സബ്ഇന്‍സ്‌പെക്ടറുടെ അധികാരവും അവരുടെ ചുമതലകളും ഇവര്‍ക്ക് നല്‍കും. സ്റ്റേഷന്‍ ഓഫീസറുടെ അഭാവത്തില്‍ സ്റ്റേഷന്റെ ചുമതലയും വഹിക്കാം. ക്രൈം കേസുകളും ശിക്ഷാനടപടികള്‍ക്കും വിധേയമായിട്ടുള്ളവരെ എസ്.ഐ.മാരായി പരിഗണിക്കില്ല. 31 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരെയാണ് ഇതുവരെ ഗ്രേഡ് എസ്.ഐ.മാരായി സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. ഇതുകാരണം കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആഭ്യന്തരമന്ത്രിയ്ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് കാലാവധി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പുതിയ ഉത്തരവിലൂടെ സ്റ്റേഷനുകളില്‍ അഞ്ചു മുതല്‍ 10 വരെ എസ്.ഐ.മാരുണ്ടാകും. സംസ്ഥാനത്തെ 440 സ്റ്റേഷനുകളിലായി 700 നേരിട്ടുവന്ന....




  • മുന്‍കൂര്‍ ഫീസിന് അംഗീകാരമുണ്ടെന്ന് മാനേജമെന്‍റ്; സാവകാശം ഒരുദിനം മാത്രം
    തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റിലേക്ക് കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയ മാനേജ്‌മെന്‍റുകള്‍ കനത്ത ഫീസടയ്ക്കാന്‍ നല്‍കിയതാകട്ടെ ഒരു ദിവസത്തെ സാവകാശം മാത്രം. ആദ്യവര്‍ഷത്തെ ഫീസായ അഞ്ചരലക്ഷവും നിക്ഷേപമായ അഞ്ചുലക്ഷവും രൊക്കമായി നല്‍കണം. ബാക്കി നാലുവര്‍ഷത്തെ ഫീസായി 22 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്‍റിയും മാനേജ്‌മെന്‍റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഉപാധിയായി ആവശ്യപ്പെടുന്നു. സപ്തംബര്‍ ഏഴിന് അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കും. 11ന് ബാങ്ക് ഗ്യാരന്‍റിയടക്കമുള്ള രേഖകള്‍, ഫീസ്, മാനേജ്‌മെന്‍റിന്റെ വ്യവസ്ഥകള്‍ സമ്മതിച്ചുകൊണ്ട് മുദ്രപ്പത്രത്തിലെഴുതി നോട്ടറി ഒപ്പിട്ട രേഖ എന്നിവയെല്ലാം സമര്‍പ്പിക്കണം. എന്നാല്‍ 10, 11 തീയതികളില്‍ റംസാന്റെയും രണ്ടാം ശനിയാഴ്ചയുടെയും അവധിയാണ്. ഒന്‍പതാം തീയതി ഒരുദിവസംകൊണ്ട് ഈ രേഖകളെല്ലാം ശരിയാക്കിയാലേ പ്രവേശനം തരമാകൂ. സര്‍ക്കാര്‍ സീറ്റിലേക്ക് മെരിറ്റ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം വന്നതാണ് മാനേജ്‌മെന്‍റുകളെ....




  • രാജ്യത്ത് ഒമ്പതുകോടി ചേരിനിവാസികള്‍
    ന്യൂഡല്‍ഹി: ചേരികളുടെ നിര്‍വചനം മാറിയിട്ടും ചേരിനിവാസികളുടെ എണ്ണം കുത്തനെ കൂടി. രാജ്യത്ത് ഇപ്പോള്‍ 9.30 കോടി ജനങ്ങളാണ് ചേരികളില്‍ ജീവിക്കുന്നത്. കേന്ദ്ര നഗരവികസന ദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പിന്റെ പുതിയ നിര്‍വചനം വെള്ളിയാഴ്ച പുറത്തിറക്കി. ഇത് സെന്‍സസ് അധികൃതര്‍ക്കു കൈമാറും. 2001-ലെ സ്ഥിതി വിവരക്കണക്കുകള്‍ ശരിയല്ലെന്നു കണ്ട മന്ത്രാലയം ആസൂത്രണക്കമ്മീഷന്‍ പ്രധാനോപദേശകന്‍ ഡോ. പ്രണോബ് സെന്‍ അധ്യക്ഷനായി പുതിയ സമിതിയെ നിയമിക്കുകയായിരുന്നു. 2001-ലെ സെന്‍സസ്സിന്റെ അടിസ്ഥാനത്തില്‍ വിശ്വസനീയമായ മാതൃക തയ്യാറാക്കിയ സമിതി, രാജ്യത്തെ 5161 നഗരങ്ങളിലേക്ക് ഇത് അവരോധിച്ചു. സംസ്ഥാനങ്ങള്‍ വിജ്ഞാപനം ചെയ്ത ചേരികളുടെ കണക്കുകളാണ് 2001ലെ സെന്‍സസിനായി രജിസ്ട്രാര്‍ ജനറല്‍ എടുത്തത്. പുതിയ നിര്‍വചനപ്രകാരം, 2011-ലെ ചേരിനിവാസികളുടെ എണ്ണം 93.06 ദശലക്ഷമായിരിക്കും. കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്ലാത്ത , കുടിവെള്ളസൗകര്യമില്ലാത്ത, കക്കൂസില്ലാത്ത ,ഓടകളില്ലാത്ത അഥവാ, തുറന്ന ഓടകളുള്ള, 20 വാസസ്ഥലങ്ങളുടെ ഒരു കൂട്ടത്തെ ഒരു ചേരിയായി കരുതാം എന്നാണ് പുതിയ നിര്‍വചനം.....




  • കൈക്കൂലി തടഞ്ഞ വനിതാ പോലീസ് സൂപ്രണ്ടിനെ സഹപ്രവര്‍ത്തകര്‍ റോഡിലൂടെ വലിച്ചിഴച്ചു
    ബറേലി (യു.പി): കൈക്കൂലി വാങ്ങിയത് ചോദ്യം ചെയ്ത വനിതാ പോലീസ് സൂപ്രണ്ടിനെ സഹപ്രവര്‍ത്തകര്‍ റോഡിലൂടെ വലിച്ചിഴച്ചു. കൈയിലും തലയ്ക്കും പരിക്കേറ്റ സൂപ്രണ്ട് കല്പന സകേ്‌സന ചികിത്സയിലാണ്. ജാട്ട് റെജിമെന്‍റല്‍ സെന്‍ററിന് സമീപം ട്രാഫിക് പോലീസുകാരന്‍ ട്രക്ക് ഡ്രൈവറില്‍നിന്ന് കൈക്കൂലി വാങ്ങിക്കുന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു അവര്‍. ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരന്‍ ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സകേ്‌സന ഡ്രൈവറുടെ കോളറിന് പിടിച്ചു. ജീപ്പ് നിര്‍ത്തുന്നതിന് പകരം തന്നെ അവര്‍ കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തെപ്പറ്റി കല്പന സകേ്‌സന വിശദീകരിച്ചു. പ്രതികളില്‍ മനോജ്കുമാര്‍ എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്. മൂന്ന് പ്രതികളെയും സസ്‌പെന്‍ഡ് ചെയ്തതായി ഡി.ഐ.ജി.എന്‍.കെ. ശ്രീവാസ്തവ് അറിയിച്ചു.




  • പ്രതിരോധ സഹകരണത്തിന് ഇന്ത്യ-ദക്ഷിണകൊറിയ കരാര്‍
    ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് വഴിവെക്കുന്ന രണ്ടുധാരണാപത്രങ്ങളില്‍ ഇന്ത്യയും ദക്ഷിണ കൊറിയയും വെള്ളിയാഴ്ച ഒപ്പിട്ടു. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിംതേയങ്ങും പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും നയിച്ച പ്രതിനിധി സംഘങ്ങളാണ് സോളില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്. പ്രതിരോധ സംബന്ധിയായ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ചാണ് ആദ്യ ധാരണാപത്രം. സൈനികോദ്യോഗസ്ഥരും വിദഗ്ധരും പ്രതിരോധവുമായി ബന്ധപ്പെട്ട സിവിലിയന്‍ സ്റ്റാഫും പരസ്​പര സന്ദര്‍ശനങ്ങള്‍ നടത്തും. മാനുഷിക സഹായം, അന്താരാഷ്ട്ര സമാധാന പ്രവര്‍ത്തനങ്ങള്‍, ഇവയിലെ സഹകരണവും അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള ഈ ധാരണാപത്രത്തിലുണ്ട്. ഡി.ആര്‍.ഡി.ഒ. ചീഫ് കണ്‍ട്രോളര്‍ ഡോ. പ്രഹ്ലാദയും ദക്ഷിണ കൊറിയയിലെ ഡിഫന്‍സ് അക്വിസിഷന്‍ ഏജന്‍സിയുടെ വൈസ് കമ്മീഷണര്‍ ക്വോന്‍ ഓബോങ്ങുമാണ് രണ്ടാമത്തെ ധാരാണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങള്‍ക്കും പരസ്​പര താത്പര്യമുള്ള പ്രതിരോധ സാങ്കേതിക രംഗങ്ങളില്‍ ഭാവി സഹകരണത്തിന്റെ മേഖല കണ്ടെത്തുകയും....




  • ബിഹാര്‍: ബന്ദികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
    പട്‌ന: ബിഹാറിലെ ലഖി സരായില്‍ ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ നാലു പോലീസുകാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബന്ദികളിലൊരാളായ ലൂക്കാസ് ടെറ്റയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു മൂന്ന് ബന്ദികളെ രക്ഷിക്കാനായുള്ള ശ്രമം ഊര്‍ജിതമാക്കി. തങ്ങള്‍ ബന്ദിയാക്കിയ സബ്-ഇന്‍സ്‌പെക്ടര്‍ അജയ് യാദവിനെ വധിച്ചതായാണ് സ്വയം പ്രഖ്യാപിത മാവോവാദി നേതാവ് അവിനാശ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍, വനമേഖലയില്‍ നിന്ന് കണ്ടെത്തിയ ജഡം ലൂക്കാസിന്റെതാണെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹത്തില്‍ നിന്ന് മാവോവാദികളുടേതെന്ന് കരുതുന്ന കത്ത് കണ്ടെടുത്തു. മറ്റു ബന്ദികള്‍ക്കും ഇതേ ഗതിവരുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് ബിഹാര്‍ മിലിട്ടറി പോലീസുകാരെയുമാണ് ഞായറാഴ്ച മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. ബന്ദികളെ വധിക്കാതിരിക്കാന്‍ മാവോവാദികള്‍ നല്‍കിയ സമയപരിധി വെള്ളിയാഴ്ച രാവിലെ പത്തിന് അവസാനിച്ചിരുന്നു. ''സി.ആര്‍.പി.എഫിലെ കോബ്രാ ബറ്റാലിയന്‍, ബി.എം.പി., എസ്.ടി.എഫ്, ബിഹാര്‍....




  • ചൊവ്വാഴ്ച ദേശീയപണിമുടക്ക്; ഐ.എന്‍.ടി.യു.സി. പങ്കെടുക്കും
    ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകള്‍ അടുത്ത ചൊവ്വാഴ്ച നടത്തുന്ന ദേശീയ പണിമുടക്കില്‍ ഐ.എന്‍.ടി.യു.സി.യും സജീവമായി പങ്കെടുക്കുമെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ഡോ.ജി.സഞ്ജീവ റെഡ്ഡി അറിയിച്ചു. ഐ.എന്‍.ടി.യു.സി.യുടെ സമരം സര്‍ക്കാറിനെതിരെയല്ല, തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ്. സംയുക്ത സമരസമിതിയുടെ കണ്‍വീനര്‍കൂടിയായ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി. പണിമുടക്കില്ലെന്ന് ആന്ധ്രപ്രദേശിലെ ചില നേതാക്കള്‍ നടത്തിയ പ്രസ്താവന തെറ്റാണ്. സംഘടനയുടെ എല്ലാ സംസ്ഥാന ഘടകങ്ങളും പണിമുടക്കില്‍ ഉറച്ചു നില്‍ക്കും -സഞ്ജീവറെഡ്ഡി പറഞ്ഞു. സി.ഐ.ടി.യു നേതാവ് എം.കെ.പാന്ഥെ, എ.ഐ.ടി.യു.സി.നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, എച്ച്.എം.എസ്. നേതാവ് ഉംറാവുലാല്‍ പുരോഹിത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്സിന് കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാമെങ്കില്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇടതു ട്രേഡ് യൂണിയനുകളുമായി ഐ.എന്‍.ടി.യു.സി.ക്ക് സഹകരിക്കാമെന്ന് സഞ്ജീവ റെഡ്ഡി അഭിപ്രായപ്പെട്ടു. തൊഴില്‍....




  • ജാതി സെന്‍സസ് അട്ടിമറിക്കാന്‍ അണിയറ നീക്കം
    ന്യൂഡല്‍ഹി: അടുത്തകൊല്ലം നടക്കുന്ന സെന്‍സസിനൊപ്പം ജാതിവിവരം കൂടി രേഖപ്പെടുത്താനുള്ള മന്ത്രിതല സമിതിയുടെ തീരുമാനം അട്ടിമറിക്കാന്‍ അണിയറ നീക്കം. ഫിബ്രവരിയിലെ സെന്‍സസിനോടൊപ്പമല്ലാതെ അടുത്ത ജൂണില്‍ വീണ്ടും വീടുവീടാന്തരം കയറി ജാതി സെന്‍സസ് പ്രത്യേകമായി നടത്തണമെന്നാണ് പുതിയ നിര്‍ദേശം. പ്രധാനമന്ത്രിയും മന്ത്രിതല സമിതി അധ്യക്ഷന്‍ പ്രണബ് മുഖര്‍ജിയും ലോക്‌സഭയില്‍ നല്‍കിയ ഉറപ്പിനു വിരുദ്ധമായി ആഭ്യന്തരമന്ത്രാലയമാണ് ഇപ്പോള്‍ പുതിയ നീക്കം നടത്തുന്നത്. പ്രത്യേക ജാതി സെന്‍സസ് നിര്‍ദേശം അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഫിബ്രവരിയിലെ ജനസംഖ്യാ കണക്കെടുപ്പിനോടൊപ്പംതന്നെ ജാതി സെന്‍സസ് നടത്തുമെന്നും അതെങ്ങനെ വേണമെന്നകാര്യമേ മന്ത്രിസഭയ്ക്ക് ഇനി തീരുമാനിക്കാനുള്ളൂവെന്നും പ്രണബ് പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുന്ന ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചിരുന്നു. ഈ വിശദീകരണത്തിനുശേഷമാണ് പ്രതിപക്ഷം അടങ്ങിയത്. മുഖര്‍ജി പറഞ്ഞതിന്റെ ചുവടുപിടിച്ചാണ് പ്രത്യേക....




  • കോംഗോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത് 240 പേര്‍
    ലുവുങ്കി: കോംഗോ ജനാധിപത്യ റിപ്പബ്ലിക്കില്‍ വിമതര്‍ നിയന്ത്രണം സ്ഥാപിച്ച ലുവുങ്കി നഗരത്തില്‍ സ്ത്രീകളും കുട്ടികളും ശിശുക്കളുമടക്കം കൂട്ട ബലാത്സംഗത്തിന് ഇരയായവരുടെ എണ്ണം 240 കവിയുമെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. ലോകത്തെ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് വിളിപ്പേര്‍ ലഭിച്ച കോംഗോയിലെ ഈ നഗരത്തില്‍നിന്ന് 150 ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിമതരുടെ ആക്രമണത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭ സമാധാനസേന വ്യാപകമായ വിമര്‍ശനം നേരിടുന്നുണ്ട്. അക്രമികള്‍ നഗരംവിട്ട് പത്ത് ദിവസത്തിനുശേഷം മാത്രമാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്ന് സമാധാന സേന പറയുന്നു. കൂട്ട ബലാത്സംഗത്തിന്റെ വിവരം പുറത്ത് വന്നതോടെ ഐക്യരാഷ്ട്ര രക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രത്യേക ദൂതനെ കോംഗോയിലേക്ക് അയച്ചു. ജൂലായ് 30-നാണ് വിമതര്‍ ലുവുങ്കി പട്ടണം കൈയേറിയത്. നാല് ദിവസം ഇവര്‍ നഗരത്തില്‍ അക്രമം അഴിച്ചുവിട്ടു.....




  • ആശ്വാസം; ആര്‍ഡി പുകവലി നിര്‍ത്തി
    ജക്കാര്‍ത്ത: ഒരു മാസം നീണ്ട ചികിത്സ ഫലം കണ്ടു; ആര്‍ഡി റിസാള്‍ പുകവലി നിര്‍ത്തി. സിഗരറ്റ് കിട്ടിയില്ലെങ്കില്‍ കരഞ്ഞ് ബഹളം വെച്ചിരുന്ന ആര്‍ഡിക്കിപ്പോള്‍ ഒരൊറ്റ ലഹരിയേയുള്ളൂ. കളി, കളി മാത്രം. രണ്ട് വയസ്സ് തികയുംമുമ്പ് തുരുതുരാ സിഗരറ്റ് പുകച്ച് തള്ളിയിരുന്ന ഈ ബാലന്‍ ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശിശുക്ഷേമ വിദഗ്ദ്ധര്‍ക്കും കൗതുകത്തേക്കാളേറെ ആശങ്കയാണ് സമ്മാനിച്ചിരുന്നത്. ദിവസം 40 സിഗരറ്റ് വരെ വലിച്ചിരുന്ന ആര്‍ഡി ഇപ്പോള്‍ സിഗരറ്റ് ചോദിക്കുന്നേയില്ലെന്ന് മനശ്ശാസ്ത്ര ചികിത്സയ്ക്ക്‌നേതൃത്വം നല്കിയ സെറ്റോ മുല്യാഡി പറഞ്ഞു. ഇന്‍ഡൊനീഷ്യയില്‍ സുമാത്രയിലെ മുസി ബന്യാസിനിലുള്ള ആര്‍ഡി ഒന്നര വയസ്സ് തികയുംമുമ്പാണ് പുകവലി തുടങ്ങിയത്. മീന്‍പിടിത്തക്കാരുടെ ഗ്രാമത്തില്‍ പുകവലിക്കാരുടെ നടുവില്‍ വളര്‍ന്ന കുട്ടിക്ക് അച്ഛന്‍ മുഹമ്മദ്തന്നെയാണ് ആദ്യ സിഗരറ്റ് നല്കിയത്. വൈകാതെ പിഞ്ചുമകന്‍ അച്ഛനെ കടത്തിവെട്ടി. ദിവസം രണ്ട് പാക്ക് സിഗരറ്റ് അവന് തികയാതെയായി. ചോദിക്കുമ്പോള്‍ സിഗരറ്റ് കിട്ടിയില്ലെങ്കില്‍ ബഹളവും അക്രമവും....




  • പാകിസ്താനില്‍ വീണ്ടും ചാവേറാക്രമണങ്ങള്‍; 76 മരണം
    ഇസ്‌ലാമാബാദ്: റംസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച ഷിയാ മുസ്‌ലിങ്ങളെയും അഹമ്മദീയ വിഭാഗക്കാരെയും ലക്ഷ്യമിട്ട് പാകിസ്താനിലുണ്ടായ ചാവേറാക്രമണങ്ങളില്‍ 76 പേര്‍ മരിച്ചു. 160 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ലാഹോറില്‍ ഷിയാകളുടെ മതചടങ്ങിന് നേരെയുണ്ടായ ആക്രമണത്തില്‍ 38 പേര്‍ മരിച്ചതിന് പിന്നാലെയാണ് ന്യൂനപക്ഷ വിഭാഗക്കാരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരര്‍ ആഞ്ഞടിച്ചത്. 2009 ഒക്ടോബറില്‍ പെഷവാറിലെ ചന്തയിലുണ്ടായ സേ്ഫാടനത്തില്‍ 117 പേര്‍ കൊല്ലപ്പെട്ടതിനുശേഷം പാകിസ്താനില്‍ ഒറ്റ ദിവസത്തെ ഭീകരാക്രമണത്തില്‍ ഇത്രയേറെ പേര്‍ മരിക്കുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വെറ്റയിലുണ്ടായ സേ്ഫാടനത്തില്‍ 73 പേരും വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉര്‍ദാന്‍ നഗരത്തിലെ അഹമ്മദീയ പള്ളിയിലുണ്ടായ ആക്രമണത്തില്‍ രണ്ടാളുമാണ് മരിച്ചത്. പെഷവാറില്‍ പോലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ക്വെറ്റയിലെ മിസാന്‍സൗത്ത് ചത്വരത്തില്‍ ഷിയാ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പുണ്യമാസമായ....




  • പി.ഡി.പി. നേതാവ് അബ്ദുള്‍ അസീസ് അറസ്റ്റില്‍
    ബാംഗ്ലൂര്‍: പി.ഡി.പി. നേതാവ് സി. കെ. അബ്ദുള്‍ അസീസിനെ പണം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റുചെയ്തു. ബാംഗ്ലൂരില്‍ വെച്ചാണ് പിടികൂടിയത്. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര അടക്കമുള്ള ബാങ്കുകളില്‍ നിന്ന് ഡിമാന്റ് ഡ്രാഫ്റ്റ് ഉപയോഗിച്ച് ഒരു കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് കേസ്. ഡി.ഡി മോഷ്ടിക്കുകയാണുണ്ടായതെന്ന് സി.ബി.ഐ.യുടെ വെബ്‌സൈറ്റില്‍ നല്‍കിയ വിവരത്തില്‍ പറയുന്നു. സി.ബി.ഐ വെബ്‌സൈറ്റില്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് അബ്ദുള്‍ അസീസിന്റെ പേരിലുള്ളത്. കേസില്‍ അബ്ദുള്‍ അസീസിനെതിരെ നേരത്തെ തന്നെ ജാമ്യമില്ലാ വാറണ്ടുണ്ടായിരുന്നു. കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.




  • ഈ മാസം 13 ന് എട്ട് സംസ്ഥാനങ്ങളില്‍ മാവോവാദി ബന്ദ്
    കൊല്‍ക്കത്ത: ഈ മാസം 13 ന് എട്ട് സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ ബന്ദ് ആചരിക്കാന്‍ മോവോവാദികള്‍ ആഹ്വാനം ചെയ്തു. നക്‌സല്‍ നേതാവ് രാജ്കുമാര്‍ ആസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്താനും മന്ത്രിമാരുടെ രാജിയും ആവശ്യപ്പെട്ടാണ് ബന്ദ്. ആഭ്യന്തരമന്ത്രി പി. ചിദംബരം, ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി റോസയ്യ, ആന്ധ്രാപ്രദേശ് ഡി.ജി.പി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ രാജി വെക്കണമെന്നാണ് മാവോവാദി നേതാവ് കിഷന്‍ജിയുടെ ആവശ്യം. പശ്ചിമബംഗാള്‍, ബിഹാര്‍, ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി, ഭണ്ഡാര, ചന്ദ്രപൂര്‍-ജില്ലകള്‍, മധ്യപ്രദേശിലെ ബലാഘട്ട് ജില്ല എന്നിവിടങ്ങളിലാണ് ബന്ദിന്റെ പരിധിയിലുള്ള മേഖലകള്‍. ആന്ധ്രാ പോലീസ് നടത്തിയ കൊലപാതകമാണ് ആസാദിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണെന്ന് കിഷന്‍ജിയുടെ പേരില്‍ മാവോവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.




  • വീണ്ടും പാക് സ്‌ഫോടന പരമ്പര: 73 പേര്‍ കൊല്ലപ്പെട്ടു
    ഇസ്‌ലാമാബാദ്: ലാഹോറിലുണ്ടായ സ്‌ഫോടന പരമ്പരയുടെ ആഘാതം മാറുംമുന്‍പെ പാകിസ്താനില്‍ വീണ്ടും സ്‌ഫോടനം. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വേട്ടയില്‍ മൂന്നിടത്തുണ്ടായ സ്‌ഫോടനത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഷിയാ വിഭാഗം മുസ്‌ലീങ്ങളുടെ മതചടങ്ങിനിടെയാണ് കഴിഞ്ഞദിവസം സ്‌ഫോടനം നടന്നത്. ഇതില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍-ഇ-ജാംഗ് വി എന്ന തീവ്രവാദ സംഘടന ലാഹോര്‍ സ്‌ഫോടനത്തിന്റേയും ക്വേട്ട സ്‌ഫോടനത്തിന്റേയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള തീവ്രവാദ സംഘടനയാണിത്. ഷിയ-സുന്നി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷമാണ് സ്‌ഫോടനത്തിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.




  • സോണിയാഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുത്തു
    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധിയെ എതിരില്ലാതെ നാലാം തവണയും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്റെ ചുമതല വഹിച്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ ഫെര്‍ണാണ്ടസാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ അധ്യക്ഷ പദവി വ്യക്തമാക്കുന്ന ബഹുമതി പത്രം സോണിയാഗാന്ധിക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. വ്യാഴാഴ്ച്ചയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. എതിരില്ലാത്തതിനാല്‍ വെള്ളിയാഴ്ച്ച സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുകയാണുണ്ടായത്. 56 നാമനിര്‍ദേശ പത്രികകളാണ് സോണിയ്ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് കെ. കരുണാകരന്റെ നേതൃത്വത്തിലെത്തിയ സംഘം മൂന്ന് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദവിയിലിരുന്ന ആളെന്ന റെക്കോര്‍ഡും ഇനി 63 കാരിയായ സോണിയ്ക്ക്....